” മില്‍ക്ക് ഷേക്ക് പ്രതീക്ഷിച്ച് വന്നിട്ട് മില്‍ക്ക് മാത്രം കിട്ടിയാല്‍ ദേഷ്യം വരില്ലേ” ആ ഷോർട്ട് ഫിലിമിന് ശേഷം താൻ ഒരുപാട് അനുഭവിച്ചു എന്ന് രചന

മറിമായം എന്ന പരിപാടിയിലൂടെയാണ് രചന നാരായണന്‍ അഭിനയത്തിലേക്ക് എത്തുന്നത്. അധ്യാപികയും നര്‍ത്തകിയുമായ രചന പിന്നീട് അനേകം സിനിമകളിലും എത്തി. ചില ഷോര്‍ട്ട് ഫിലീമുകളും രചന അഭിനയിച്ചിരുന്നു. മൂന്നാമിടം, വഴുതണ തുടങ്ങിയ ഷോർട്ട് ഫിലിമുകകൾ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. വഴുതണയ്ക്ക് ശേഷം തനിയ്ക്ക് ഒരുപാട് തെറിവിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് രചന ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.

റെഡ് കാര്‍പെറ്റ് എന്ന പരിപാടിയിൽ എത്തിയപ്പോഴാണ് തൻ്റെ ഷോര്‍ട്ട് ഫിലീമുകളെ കുറിച്ച് രചന സംസാരിച്ചത്. സ്‌ക്രിപ്റ്റ് നോക്കി തന്നെയാണ് താൻ എല്ലാ വർക്കുകളും തിരഞ്ഞെടുക്കുന്നത്. മൂന്നാമിടം, ത്രൂ ഹേര്‍ ഐസ്, വഴുതണ തുടങ്ങി അനേകം ഷോര്‍ട്ട് ഫിലീമുകളിൽ അഭിനയിച്ചിട്ടുണ്ട്. അതിൽ നിന്ന് വഴുതണ എന്ന ഷോര്‍ട്ട് ഫിലീമിന് ശേഷമായിരുന്നു താൻ തെറികള്‍ കേട്ടത്. ആളുകള്‍ പ്രതീക്ഷിച്ച് വന്ന സാധനം അതിൽ ഉണ്ടായിരുന്നില്ലെന്നും മില്‍ക്ക് ഷേക്ക് പ്രതീക്ഷിച്ച് വന്നിട്ട് മില്‍ക്ക് മാത്രം കിട്ടിയാല്‍ ദേഷ്യം വരില്ലേ എന്നും രചന ചോദിച്ചു. അതിന്റെ ദേഷ്യമായിരുന്നു പ്രേക്ഷകർ എന്നെ തെറി വിളിച്ച് തീര്‍ത്തത്.

ആ ഷോര്‍ട്ട് ഫിലീമിന് ശേഷം ഫിലിം ഇന്റസ്ട്രിയില്‍ നിന്നും ഒരുപാട് പേര്‍ വിളിച്ചു. വേണമായിരുന്നോ ഇത്, എന്തിനാ അത് ചെയ്തത് എന്നൊക്കെ പലരും ചോദിച്ചു. എന്നാൽ മൂന്നാമിടം എന്ന ഷോർട്ട് ഫിലിം കണ്ട് നന്നായി എന്ന് പറയാൻ ആരും വിളിച്ചിട്ടില്ല. എല്ലാവരും കുറ്റം പറയാന്‍ ഉണ്ടാവും ഒരാളും നല്ല കമന്റ് പറയാൻ വരില്ല. എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തനിക്ക് വരുന്ന സിനിമ ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് താനാണ് എന്നും രചന പറഞ്ഞു.

അഭിനേത്രി എന്ന നിലയില്‍ തനിക്ക് നല്ലൊരു കഥാപാത്രം ചെയ്യാനുള്ള അവസരം ലഭിയ്ക്കുമ്പോള്‍ വേണ്ടെന്ന് വയ്ക്കാന്‍ കഴിയില്ല. അഭിനയമാണ്, ജീവിതമല്ല എന്നും രചന പറഞ്ഞു. എന്നാൽ മറ്റുള്ളവർ അതിന്റെ പേരിൽ എന്തിനാണ് ഇത്രയും ടെന്‍ഷനാകുന്നത്. മറ്റുള്ളവർക്കാണ് തന്നെക്കാൾ കൂടുതൽ ഇത്തരം കാര്യങ്ങളില്‍ ടെന്‍ഷന്‍. പുരുഷന്മാര്‍ ചെയ്യുമ്പോള്‍ അതിലൊരു കുറ്റമോ പ്രശ്നമോ ആർക്കുമില്ല സ്ത്രീകള്‍ ചെയ്യുമ്പോഴാണ് ഈ പ്രശ്‌നം എന്നും രചന തുറന്ന് പറഞ്ഞു. അനേകം പേരാണ് രചന പറഞ്ഞതിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുന്നത്. പലരും ഇതേ സമീപനമാണ് എല്ലാവരോടും കാണിക്കാറുള്ളതെന്നും ഇത് മാറണം എന്നും അഭിപ്രായപ്പെടുന്നവരും ഉണ്ട്.