
“ഇഷ്ടമില്ലാതെ നടന്ന വിവാഹം, 5 ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങിയിരുന്നു, ഒടുവിൽ വീട് വരെ ജപ്തി ആയി, വാടക വീട്ടിൽ ഭർത്താവിനും 4 മക്കൾക്കൊപ്പം ജീവിതം, ദാരിദ്ര്യത്തിന്റെ അങ്ങേ അറ്റം വരെ കണ്ടു” ശാന്തി വില്യംസ്
തമിഴ് മലയാളം സിനിമ, സീരിയലുകളിൽ സജീവ സാന്നിധ്യമാണ് ശാന്തി വില്യംസ്. മലയാളത്തിലെ പ്രമുഖ ഛായാഗ്രഹകനും സംവിധായകനുമായ ജെ വില്യംസ് ആയിരുന്നു താരത്തിന്റെ ഭർത്താവ്. വില്യംസുമായുള്ള വിവാഹം തനിക്ക് താല്പര്യം ഉണ്ടായി നടന്നതായിരുന്നില്ല എന്ന് അടുത്തിടെ ശാന്തി പറയുകയുണ്ടായി. ഇപ്പോഴിതാ വിവാഹത്തിന് ശേഷം അഭിനയത്തിലേക്ക് മടങ്ങി എത്തിയതിനെ കുറിച്ചും, ജീവിതത്തിൽ ദാരിദ്ര്യം അനുഭവിച്ചതിനെക്കുറിച്ചും തുറന്ന് പറയുകയാണ് ശാന്തി. കണ്ണൂരിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹം കഴിയുന്നത് വരെ വളരെ നല്ല രീതിയിലായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. വിവാഹം കഴിഞ്ഞപ്പോൾ വർക്കിന്റെ ടെൻഷൻ ഒക്കെയും വീട്ടിൽ വന്നിട്ട് എന്നോട് തീർക്കുമായിരുന്നു. ടെൻഷൻ ആണെന്ന് തനിക്ക് അറിയുന്നതുകൊണ്ടു തന്നെ താൻ മിണ്ടാതെ ഇരിക്കും എന്നും ശാന്തി പറയുന്നു. അതുകൊണ്ടായിരുന്നു ഒരു 25 വർഷത്തോളം ഞങ്ങളുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോയത്. അത്രയും വർഷങ്ങൾ എന്താ പറയേണ്ടത് എന്ന് തനിക്ക് അറിയില്ല എന്നും ശാന്തി പറയുന്നു. അമൃത ടിവിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജീവിതത്തെ കുറിച്ച് ശാന്തി തുറന്ന് സംസാരിച്ചത്.

വളരെ ഷോർട്ട് ടെംപെർഡ് ആയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ സഹായിക്കാനുള്ള മനസ്സും അദ്ദേഹത്തിനുണ്ട്. സിനിമയിൽ നിന്നും എന്തൊക്കെ നേടിയോ അതെല്ലാം സിനിമയിൽ തന്നെ നൽകിയ ആൾ കൂടിയാണ് വില്യംസ്. ഒടുവിൽ സിനിമയ്ക്ക് വില്യംസിനെ വേണ്ടാതെ ആയപ്പോഴാണ് ശാന്തി അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഒരു സമയത്ത് അഞ്ചു ലക്ഷം രൂപ വരെ വില്യംസ് പ്രതിഫലം വാങ്ങിയിരുന്നു. എന്നാൽ അതെല്ലാം സിനിമ എടുക്കന്നതിലൂടെ കൊണ്ട് പോയി കളഞ്ഞു. എന്നാൽ അനേകം സിനിമകൾ വിജയിച്ചു എങ്കിലും 86 മുതൽ അടിക്കടി അദ്ദേഹത്തിന് പരാജയം മാത്രമാണ് നേരിടേണ്ടി വന്നത്.

സമ്പാദിച്ച പണം എല്ലാം അങ്ങനെ ആണ് പോയത്. എൻ്റെ പേരിൽ എനിക്ക് അച്ഛൻ വാങ്ങി തന്ന ഒരു വീടുണ്ടായിരുന്നു. അത് വരെ ശേഷം വാടകവീട്ടിൽ ആയിരുന്നു. അദ്ദേഹത്തിന് വയ്യാതെ ആയപ്പോഴാണ് താൻ അഭിനയത്തിലേക്ക് മടങ്ങി എത്തിയത്. തമിഴിൽ ആയിരുന്നു സജീവമായത്. ഞാൻ ഉണ്ടാക്കുന്ന പൈസയുടെ കൂടുതലും അദ്ദേഹത്തിന്റെ ചികിത്സയ്ക്കായി ചിലവാക്കുന്ന. ദാരിദ്ര്യം എന്ന് പറഞ്ഞാൽ അതിന്റെ അങ്ങേ അറ്റം വരെ ഞങ്ങൾ എത്തി. അദ്ദേഹത്തെയും നാല് മക്കളെയും നോക്കേണ്ട ഉത്തരവാദിത്വവും എനിക്ക് ഉണ്ടായിരുന്നു. 10 വർഷം അദ്ദേഹത്തെ ഞാൻ നോക്കി. കടം കയറി. വലിയ സേവിങ്സ് ഒന്നുംഉണ്ടായിരുന്നില്ല എന്നും ശാന്തി പറഞ്ഞു. ജപ്തിയിൽ പോയി.