
ആറ് വർഷത്തെ അടുപ്പമാണ്, അന്ന് സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന സമയം, കിച്ചു എന്നാണ് താൻ വിളിക്കുന്നത്; ഒടുവിൽ ബോയ് ഫ്രണ്ടിനെ പരിചയപ്പെടുത്തി അമൃത നായർ
കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഇഷ്ട താരമായി മാറിയ നടിയാണ് അമൃത നായർ. ഇപ്പോൾ കളിവീട് എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. സെയിൽസ് ഗേൾ ആയിട്ടാണ് താൻ ആദ്യം ജോലി നോക്കിയിരുന്നത്. ആ അമൃതയിൽ നിന്നും ഇന്ന് കാണുന്ന അമൃതയിലേക്ക് എത്താൻ തനിക്ക് വഴിത്തിരിവായത് ഒരു ഓഡിഷൻ ആയിരുന്നു എന്ന് അമൃത പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുഹൃത്തിനെ പരിചയപ്പെടുത്തുകയാണ് അമൃത. കിച്ചു എന്നാണ് താൻ വിളിക്കുന്നത്. രാഹുൽ കിച്ചുവിന്റെ യഥാർത്ഥ പേര്. എന്നെ അറിയുന്നവർക്ക് എല്ലാം രാഹുലിനെയും അറിയാം എന്ന് അമൃത പറയുന്നു. ഞങ്ങൾ തമ്മിൽ ആറ് വർഷമായി അറിയാം.

കരിയറിന്റെ തുടക്കത്തിലാണ് കിച്ചുവിനെ കണ്ടുമുട്ടുന്നത്. ഞാൻ ഒരു സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന സമയം മുതലുള്ള ബന്ധമാണ്. ഇന്നും ഞങ്ങൾ ആ ബന്ധം മനോഹരമായി കൊണ്ട് പോകുന്നു. രാഹുൽ എൻജിനീയർ ആണ്. അബ്രോഡ് ആയിരുന്നു എന്നും ഇപ്പോൾ നാട്ടിൽ ബിസിനസ് ഒക്കെ നടത്തുന്നു എന്നും അമൃത പറയുന്നു. അമ്മയും, ചേച്ചിയും അടങ്ങുന്നതാണ് കിച്ചുവിന്റെ കുടുംബം. കിച്ചുവിന്റെ അച്ഛൻ മരിച്ചിട്ട് ഒരു മാസം ആയി എന്നും അമൃത പറയുന്നു.

അമൃതയ്ക്ക് വലിയ മാറ്റമൊന്നും ഇല്ലെന്നും മുൻപ് ഉണ്ടായിരുന്ന പോലെ തന്നെ ഒരു ജാഡയൊന്നും ഇല്ലെന്നും പറയുന്നു. അന്നത്തെ അമൃതയും ഇന്നത്തെ അമൃതയും തമ്മിൽ വലിയ മാറ്റങ്ങൾ ഉണ്ടെന്നു തനിക്ക് തോന്നിയിട്ടില്ല എന്നും കിച്ചു പറയുമ്പോൾ താൻ ഒന്നും അല്ലാതിരുന്ന സമയത്താണ് കിച്ചുവിനെ കണ്ടു മുട്ടിയതെന്ന് അമൃത പറയുന്നു. തനിക്ക് എന്ത് വിഷമം ഉണ്ടായാലും ആദ്യം പറയുന്നത് കിച്ചുവിനോട് ആണ്. പരിചയപ്പെട്ടത് മുതലേ അങ്ങനെയാണ്. തിരക്കൊക്കെ ആയപ്പോൾ എന്നും വിളിക്കാറില്ലെങ്കിലും വിളിക്കുന്ന സമയം സംസാരിക്കാറുണ്ട്.

എൻ്റെ കൂടെ ഇപ്പോഴും ഉണ്ടാവുന്ന ആളാണെന്നും കിച്ചുവിന്റെ വീട്ടിലെ ആളുകളുമായി നല്ല അടുപ്പം ആണ്. എന്റെ അമ്മയും കിച്ചുവും ആയി നല്ല കൂട്ടാണ്. ആദ്യമായിട്ടാണ് കിച്ചുവിനെ കുറിച്ച് താൻ ഒഫീഷ്യലായി പറയുന്നത്. ഞങ്ങൾ തമ്മിൽ പ്രണയം ഒന്നുമില്ല, പക്ഷേ തനിക്ക് ബെസ്റ്റ് ഫ്രണ്ട് ആണ് എന്നും പറയുന്നു. സാധാരണ കുട്ടി ആയിരുന്നപ്പോൾ ഇൻസൾട്ടുകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. എന്നാൽ അഭിനയത്തിലേക്ക് കടന്നപ്പോൾ ഒരുപാട് ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നു. അഭിനയിക്കാൻ അറിയില്ല, കാണാൻ കൊള്ളില്ല, ഒരുപാട് ചീത്തയും കേട്ടിട്ടുണ്ട്. പരസ്യമായി ഞാൻ ഇൻസൾട്ടുകൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട് എന്നും അമൃത പറഞ്ഞിരുന്നു.